Tuesday, January 19, 2010

കേശു ഫ്രം ആഫ്രിക്ക

കുന്നിന്‍ മുകളില്‍ നിന്നും മണ്ണെടുത്ത്‌ വയലില്‍ കൊണ്ടുപോയി തള്ളുന്നത്‌ എന്തിനാണെന്ന്‌ കേശുവിന്‌ മനസ്സിലായില്ല.
"എന്താമ്മേ ഇങ്ങിനെ ചെയ്യുന്നത്‌" -അവന്‍ അകത്ത്‌ വയ്യാതെ കിടക്കുന്ന അമ്മൂമ്മയോട്‌ ചെന്നു ചോദിച്ചു. അമ്മൂമ്മയെ കേശു അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്‌. ആഫ്രിക്കയില്‍ നിന്നും വന്ന പാതി മലയാളിയായ കേശുവിന്റെ മലയാളം, ടി.വി. ചാനലുകളിലെ മലയാളത്തേക്കാള്‍ കേമമാണെന്ന്‌ അമ്മാവന്‍ പറയുകയും ചെയ്‌തു.

"അതൊക്കെ അങ്ങിനെയാണ്‌" -അമ്മൂമ്മ വെറ്റിലടക്ക ചവക്കുന്നതിനിടയില്‍ കേശുവിനെ നോക്കി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"വയലുകളും കുളങ്ങളും നികത്തുന്ന നാട്ടുപ്രമാണിമാരോട്‌ മ്പക്കാവ്വോ.. മോനേ.." -അമ്മായി അടുക്കളയിലിരുന്ന്‌ മുറത്തിലെ അരിയില്‍ നിന്നും നെല്ലു തിരയുന്നതിനിടയില്‍ കേശുവിനോട്‌ ചോദിച്ചു.
"മ്പ്‌ളെ ദാമോദരന്‍ ആഫ്രിക്കയില്‍ മരപ്പണിക്ക്‌ പോയതിലുണ്ടായ മോന്‍..." എന്നാണവനെ ചായക്കടക്കാരന്‍ ഗോപാലേട്ടന്‍ നാടക കൃത്തായ ദാമു മാഷിന്‌ പരിചയപ്പെടുത്തിയത്‌...
ഓ ഒരു നാടകത്തിന്‌ തീമായല്ലോ... എന്ന്‌ ദാമുമാഷ്‌ പറഞ്ഞതു കേട്ട്‌ അവനു സന്തോഷമായി...
മുറ്റത്തിനരുകിലെ ചെമ്പരത്തിയില്‍ വന്നിരിക്കുന്ന അടക്കാ കിളിയെ നോക്കി കേശു കോലായിലിരുന്നു....
ഇവനെക്കൊണ്ട്‌ ഇനിയെന്താണ്‌ ചെയ്യിക്കുക..
മുകളില്‍ ഒരു ഷാജി കൈലാസ്‌ ചിത്രം കണ്ടു കൊണ്ടിരിക്കേ ദൈവം ചിന്തിച്ചുപോയി.

0 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP