Friday, July 22, 2011

ഉദ്‌ഘാടന മഹാമഹം

കടല്‍ക്കരയില്‍ ചായക്കട നടത്തിയിരുന്ന കരുണേട്ടന്റെ മകന്‍ ഷാജിക്ക്‌ കടലമ്മ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അച്ഛന്റെ ചായക്കടയില്‍ നിന്നും സത്യന്‍ മാഷ്‌ ചായ കുടിച്ച കഥ ഒരു അഭിമാനമായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം കല്യാണിയമ്മ മക്കളോട്‌ ഈ കഥ പറയാറുണ്ടായിരുന്നു. സിനിമയോടുള്ള താല്‌പര്യം ഇങ്ങിനെയായിരുന്നു നന്നേ കുട്ടിക്കാലത്ത്‌ ഷാജിയുടെ മനസ്സില്‍ കുടിയേറിയത്‌. ഇന്ന്‌ മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ കടുത്ത ആരാധകനായി മാറിയ ഷാജിക്ക്‌ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. താന്‍ വീടും പുരയിടവും പണയം വെച്ച്‌ അമ്പലമുക്കില്‍ തുടങ്ങിയ കാസെറ്റ്‌ കട തന്റെ ആരാധനാ പാത്രമായ അദ്ദേഹം ഉദ്‌ഘാടനം ചെയ്യണം. അതിനായി ഷാജി കാത്തിരുന്നു. അതിനു ശേഷമേ ഒരു വിവാഹം പോലുമുണ്ടാവുകയുള്ളൂ. ബ്ലേഡ്‌ വേലായുധന്റെ മകളായ ബിന്ദുവെന്ന തന്നെ ഇഷ്‌ടപ്പെടുന്ന മാളുവിനെ പോലും അവന്‍ അതു പറഞ്ഞാണ്‌ അകറ്റി നിര്‍ത്തിയിരിക്കുന്നത്‌. മകന്റെ സിനിമാക്കമ്പം കണ്ട്‌ ചിരിക്കുന്നവര്‍ കടയില്‍ കല്യാണിയമ്മ മനോവിഷമത്തോടെ മകന്‍ നന്നാവാനുള്ള പ്രാര്‍ത്ഥനയോടെ പടിഞ്ഞാറെ കാവിലേക്ക്‌ നേര്‍ച്ചയുമായി കഴിഞ്ഞുവന്നു. അങ്ങിനെ ഒരുനാള്‍ മെഗാസ്റ്റാറിന്റെ സിനിമയുടെ ഷൂട്ടിംഗ്‌ അടുത്ത ഗ്രാമത്തില്‍ നടക്കുന്നതായി ഷാജിക്ക്‌ അറിവു കിട്ടി. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച്‌ അവന്‍ അങ്ങോട്ട്‌ യാത്ര തിരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജിനെ പരിചയപ്പെട്ട ഷാജി തന്റെ ആഗ്രഹം അയാളെ അറിയിച്ചു. അത്യാവശ്യം ചില്ലറ കയ്യില്‍ തടയുന്ന ഒരു ഇരയാണ്‌ ഷാജി എന്നു കരുതിയ മനോജ്‌ ഷാജിയോട്‌ ഉദ്‌ഘാടനത്തിന്‌ മെഗാസ്റ്റാറിനെ ഏര്‍പ്പാടാക്കുന്ന കാര്യം താന്‍ ഏറ്റു എന്നു പറയുന്നു. മനോജിന്റെ വാക്ക്‌ വിശ്വസിച്ച സുഹൃത്തുക്കളുടെ വിലക്കുകളെ കണക്കിലെടുക്കാതെ ഉദ്‌ഘാടന ദിവസത്തിന്റെ നോട്ടീസ്‌ പുറത്തിറക്കുന്നു.



(ഈ കഥ കൈരളി ചാനല്‍ കൊച്ചിയിലെ ഉണ്ണികൃഷ്‌ണന്‍ കാഞ്ഞങ്ങാടിനോട്‌ സംസാരിച്ചു. 22-07-11))

Read more...

Tuesday, July 12, 2011

അതിജീവനം


മരണത്തെ പേടിച്ചാണ്‌
ഞാന്‍ കവിതകള്‍ എഴുതുന്നത്‌
ജീവിതത്തെ പേടിച്ച്‌
ചിലര്‍ സമ്പാദിക്കുന്നതുപോലെ






Read more...

Monday, July 11, 2011

രാജയോഗം

ഗാന്ധി എന്ന അപരനാമത്തിലറിയപ്പെടുന്ന സൂധാകരന്‍ നാട്ടുകാര്‍ക്ക്‌ എന്നും തമാശ കലര്‍ന്ന കൗതുകമായിരുന്നു. സത്യസന്ധവും ലളിതവുമായ സൂധാകരന്റെ ജീവിതം പക്ഷേ, ആരും മാതൃകയാക്കിയില്ല. അതായിരുന്നു പൂങ്കുലങ്ങര എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രത്യേകതയും.

രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചപ്പോഴേക്കും തറവാട്ടു വക ഒന്നും ബാക്കിയില്ലാതായ സുധാകരന്‍ ഇനി ഒരു ജീവിതം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു. പക്ഷേ, വിധി സുധാകരന്റെ ജീവിതം മാറ്റി മറിച്ചു.

അളകനന്ദ എന്ന സമ്പന്ന യുവതി സുധാകരന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌ വളരെ പെട്ടെന്നും യാദൃശ്ചികവുമായിരുന്നു. ജാതക ദോഷത്താല്‍ വിവാഹയോഗമില്ലാത്ത അളകനന്ദയെ എത്രയും പെട്ടെന്ന്‌ നല്ല ഒരാളെ കൊണ്ട്‌ വിവാഹം കഴിപ്പിക്കാനുള്ള അച്ഛന്‍ ഭാസ്‌കരക്കുറുപ്പിന്റെ തീരുമാനം സുധാകരനില്‍ ചെന്നു നില്‍ക്കുകയായിരുന്നു. അത്യാവശ്യം വിദ്യാഭ്യാസവും ലോക പരിചയവുമുള്ള ഒരാളായിരുന്നുവല്ലൊ സുധാകരന്‍. പോരാത്തതിന്‌ നാട്ടുപുറത്തെ ഒരു യുവഗായകനും അങ്ങിനെയായിരുന്നു അളകനന്ദടീച്ചര്‍ സുധാകരന്റെ ഭാര്യായത്‌.

പക്ഷേ, നാട്ടുകാര്‍ക്കു മുഴുവന്‍ തമാശ പറയുവാനുള്ള സത്യസന്ധതയും നിഷ്‌കളങ്കതയുമൊക്കെയുള്ള ശു്‌ദ്ധനായ സുധാകരന്‍ തന്റെ ഇ്‌ല്ലിക്കര യു.പി. സ്‌കൂളിലും പരിഹാസ്യനാവുന്നതു കണ്ടപ്പോള്‍ അവള്‍ക്കു സഹിക്കാനാവുന്നില്ല. അങ്ങിനെയായിരുന്ന അവള്‍ സുധാകരനെ മാറ്റാന്‍ ശ്രമിച്ചത്‌. പക്ഷേ, ഭാര്യയുടെ വാ്‌ക്കുകള്‍ അയാള്‍ ശ്രദ്ധിച്ചില്ല. പകരം തന്റെ വേഷവും രൂപവും ഭാര്യക്ക്‌ ഇഷ്ടമാകുന്നില്ലെന്ന അപകര്‍ഷതാ ബോധത്താല്‍ ്‌സ്വയം ഉള്‍വലിയുകയായിരുന്നു. അങ്ങിനെയാണ്‌ സൂധാകരന്‍ ഒരു രാത്രി അമ്മയേയും ഭാര്യയേയും തനിച്ചാക്കി എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപോവുന്നതും.


മൂകാംബിക ദേവിയുടെ മുന്നിലാണ്‌ ആ യാത്ര സുധാകരനെ കൊണ്ടെത്തിച്ചത്‌. എല്ലാം മറന്ന്‌ ദേവിയുടെ മുന്നില്‍ കൈ കൂപ്പി നിന്നു... അറിയാതെ കണ്ണു നിറഞ്ഞു.

ഒരു അപകടത്തില്‍പെട്ടു മരിച്ചുപോയ മകനെക്കുറിച്ചുള്ള ആധിയുമായി മൂകാംബിയിലെത്തിയ ഗണേഷ്‌ വര്‍മ്മയെ വളരെ യാദൃശ്ചികമായി പരിചയപ്പെടാനായത്‌ സുധാകരന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. തെന്നിന്ത്യയിലെ പരസ്യകലാരംഗത്തെ ഒന്നാം നിരക്കാരനായ ഗണേഷ്‌ വര്‍മ്മയേയും അയാളുടെ മനോരോഗിയായി മാറി പോയ ഭാര്യയുടേയും വിശ്വസ്‌തനായി സുധാകരന്‍ മാറി.

............... ഗണേഷ്‌ വര്‍മ്മയുടെ മകന്‍ ആദിത്യന്‍ മരണപ്പെട്ടത്‌ കേവലം യാദൃശ്ചികമല്ലെന്നും വര്‍മ്മയുടെ അനന്തിരവന്‍ സിന്ധു രാജന്റെ കുടില കൈകള്‍ അതിനു പിന്നിലുണ്ടെന്ന്‌ സൂധാകരന്‍ തിരിച്ചറിയുന്നു. ഈ നെറികേടിനെ നേരിടാന്‍ സുധാകരന്‍ മറ്റൊരാളായി മാറുന്നു....




Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP