Thursday, January 15, 2009

ഫോക്കസ്‌

സിനിമ ഇറങ്ങി മൂന്നാമത്തെ ആഴ്‌ചയില്‍ അമര്‍നാഥിനെതേടി ഒരു പെണ്‍കുട്ടിയെത്തി. നിരഞ്‌ജനയെന്നായിരുന്നു അവള്‍ സ്വയം പരിചയപ്പെടുത്തിയത്‌.

"സാറ്‌ പറയുന്ന കഥാപാത്രം മരിച്ചിട്ടില്ല" - അവള്‍ അമര്‍നാഥിന്റെ കണ്ണുകളിലേക്ക്‌ സൂക്ഷ്‌മമായി നോക്കിക്കൊണ്ട്‌ പറഞ്ഞു.

"ആര്‌ ?" -അമര്‍നാഥ്‌ അല്‍ഭുതത്തോടെ അവളെ നോക്കികൊണ്ടു ചോദിച്ചു.

"ആ സിനിമയിലെ നായകന്‍ വിനയന്‍"

"ങ്‌ഹേ... അത്‌ കുട്ടിക്കെങ്ങിനെ അറിയാം ?" - അമര്‍നാഥ്‌ അല്‍പം ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്നു പകച്ചതുപോലെ തോന്നി.

"അതെന്റെ ജ്യേഷ്‌ഠനായിരുന്നു..." അവള്‍ പതിയെ പറഞ്ഞു.

മൗണ്ട്‌ ലൂയീസ്‌ ഹോസ്‌പിറ്റലില്‍ നിന്നും ചാടിപ്പോയ മാനസിക രോഗിയായ വിനയന്‍...

ഇതു കേട്ടപ്പോള്‍ അമര്‍നാഥിന്‌ ഞെട്ടലാണുണ്ടായത്‌. താന്‍ തേടി നടന്ന രഹസ്യങ്ങളുടെ ഒരു തുമ്പ്‌ തനിക്കു മുമ്പില്‍ പെട്ടെന്നു പ്രത്യക്ഷമായതുപോലെ അയാള്‍ക്കു തോന്നി....

അമര്‍നാഥ്‌ ആ കഥ പറഞ്ഞു.

പ്രഗല്‍ഭനായ സംവിധായകനുവേണ്ടി ഹൈറേഞ്ചിലെ ടി.ബി.യില്‍ മുറിയെടുത്ത്‌ ഒരു തിരക്കഥക്കു വേണ്ട തീം ആലോചിച്ച്‌ നിരശപ്പെട്ട്‌ മദ്യപാനത്തിന്റെ സ്വകാര്യതയില്‍ വീണപ്പോഴാണ്‌ വാച്ചര്‍ വേലപ്പന്‍നായരിലൂടെ ആ സംഭവം കേട്ടത്‌.

മാനസിക രോഗാശുപത്രിയില്‍ നിന്നും ഒളിച്ചോടിയ യുവതീയുവാക്കള്‍ കുറച്ചുകാലം ഒന്നിച്ച്‌ ജീവിക്കാന്‍ തെരഞ്ഞെടുത്തത്‌ ഈ സ്ഥലമായിരുന്നുവത്രെ. ഒടുവില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആ സംഭവം മെനുക്കിയെടുത്ത്‌ സംവിധായകനും നിര്‍മ്മാതാവിനും വേണ്ടി താന്‍ പറഞ്ഞു. അവര്‍ക്കത്‌ ഇഷ്ടമായി. അങ്ങിനെ ഒരു നല്ല സിനിമ പിറന്നു.

"അതില്‍ കുറച്ച്‌ കള്ളമുണ്ട്‌ സാറേ..." -അവള്‍ പറഞ്ഞു.

"കള്ളമോ ?" -അമര്‍നാഥിന്‌ കൗതുകമായി.

"അതേ, അവര്‍ ആത്മഹത്യ ചെയ്യാന്‍ തീരൂമാനിച്ചിരുന്നോ എന്നറിയില്ല. അവരിട്ടത്‌ ചെയ്‌തിട്ടുമില്ല. പകരം കൊല്ലപ്പെടുകയായിരുന്നു. അതും അവരിലൊരാള്‍ മാത്രം..."

"ങ്‌ഹേ..." -അമര്‍നാഥിന്‌ ആകാംക്ഷ അടക്കാനായില്ല. "കുട്ടി എന്താണീ പറയുന്നത്‌ ?"

"അതേ, അവരില്‍ ഒരാള്‍, അതായത്‌ എന്റെ ജേഷ്‌ഠന്‍ വിനയന്‍ ജീവിച്ചിരിപ്പുണ്ട്‌. മരിച്ച കോടീശ്വരിയായ പെണ്‍കുട്ടി അപര്‍ണ്ണാ മേനോന്‍ കൊല്ലപ്പെടുകയായിരുന്നു..... " അവള്‍ എഴുന്നേറ്റ്‌ പറഞ്ഞു.

അമര്‍നാഥ്‌ അവളെ അനുഗമിച്ചുകൊണ്ട്‌ ചോദിച്ചു : "ഇതില്‍ പോലീസ്‌, അന്വേഷണം, നിയമക്കുരുക്കള്‍... ?"

"അതെ, പോലീസിന്‌ എല്ലാമറിയാം... തല്‍ക്കാലം സാറില്‍ നിന്നും ഇതു പുറത്തു പോവരുത്‌." അവള്‍ ഗൗരവത്തോടെ പറഞ്ഞു.

വലിയൊരു ഭാരം തന്റെ തലയില്‍ വന്നു വീണതുപോലെ അമര്‍നാഥ്‌ ഭയപ്പെട്ടു.

1 comments:

Mr. X January 21, 2009 at 3:47 AM  

Well... seems like the beginning of a crime thriller?
All the best. I like the presentaion.

(Why don't you remove the word verification thing?)

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP