Tuesday, December 30, 2008

അഭിമാനം


നെല്ലിക്കാവ്‌ ഗ്രാമത്തില്‍ അനിയനെ കൊന്നവനെന്ന്‌ തെറ്റിദ്ധിരിക്കപ്പെട്ട്‌ ജീവിക്കുന്ന സുധാകരന്റെ അനുജന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അവന്റെ മുറപ്പെണ്ണായ പാര്‍വ്വതിയെ സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ആത്മസംഘര്‍ഷങ്ങള്‍....

അടച്ചിട്ട ജാലകങ്ങള്‍

ഇളവെയിലില്‍
മൂത്രശങ്കക്കിരിക്കുന്ന
മുത്തച്ഛനില്‍ നിന്നു മാറി
സങ്കോചപ്പെട്ടു നിന്നിരുന്നു അവള്‍

മലയാളം മാഷ്‌
വെട്ടിത്തിരുത്തിയ കവിത
എന്നെ കാണിച്ച്‌
നൊമ്പരപ്പെട്ടിരുന്നു

ചിറകൊടിഞ്ഞ ഒരു പരുന്തിനെ
പരിചരിച്ച്‌
ഒഴിവുകാലം മറന്നിരുന്നു

ഇന്നലെയായിരുന്നു
അവളുടെ മടക്കം

മേശപ്പുറത്തെ തിരികെ വന്ന
കവിതയില്‍ നിറയെ
ക്ലാസ്സിലെ അടച്ചിട്ട ജാലകങ്ങളായിരുന്നു

Wednesday, December 24, 2008

ദശാവതാരമില്ലാതെ


.
.
.
.
.
.
ചരിത്രത്തെ
ദീര്‍ഘചുംബനത്താല്‍
പ്രണയിച്ച്‌
ഒരു ചിത്രം കൊണ്ട്‌
രാജന്‍
അനശ്വരനായി
.
കമലഹാസന്‌
ഒരു നൂറു ചിത്രമെങ്കിലും
വേണ്ടി വന്നു
ദശാവതാരവും കടന്ന്‌
അത്രയും കാലം
ജീവിക്കാന്‍
.................................................................
വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌-305 /21-12-2008

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP